Monday, 10 August 2015

പ്ലാസ്റ്റിക്കിനോട് കളിച്ചു ആരോഗ്യം തകര്‍ക്കല്ലേ...

പ്ലാസ്റ്റിക്കിനോട് കളിച്ചു ആരോഗ്യം തകര്‍ക്കല്ലേ...

മിനറല്‍ വാട്ടര്‍ കുപ്പികളും മറ്റും വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും.എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ അറിയുക
പ്ലാസ്റ്റിക് കുപ്പികളുടെ അടിവശത്ത് ത്രികോണാകൃതിക്കുള്ളില്‍ അക്കങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ഒന്ന് മുതല്‍ ഏഴ് വരെയുള്ള അക്കങ്ങളും കൂടെ ഒരു കോഡും കാണാം.അവ നല്‍കുന്ന സൂചനകള്‍ എന്തെന്ന് നോക്കാം.
1.PETE എന്ന കോഡ്. മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കടിയില്‍ ഇവ കാണാം.ഈ കുപ്പികള്‍ വീണ്ടും ഉപയോഗിക്കുകയോ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുകയോ അരുത്. സൂര്യപ്രകാശം തട്ടിയാല്‍ ഇവ നശിക്കും.പക്ഷെ കാഴ്ചയില്‍ ഇതു മനസ്സിലാവില്ല.എന്നാല്‍ അപകടകരമായ രാസവസ്‌തുക്കള്‍ ഇവയില്‍ സൂക്ഷിക്കുന്ന വസ്തുക്കളില്‍ ചേരും.
2.HDPE പാല്‍ ജ്യൂസ് തുടങ്ങിയ ബോട്ടിലുകള്‍ക്കടിയില്‍ ഈ കോഡ് കാണാം.തണുത്ത വെള്ളം മാത്രമേ ഇതില്‍ ഉപയോഗിക്കാവൂ.ചൂട്‌ വെള്ളം കൊണ്ടോ ഡിറ്റര്‍ജെന്‍ടു ഉപയോഗിച്ചോ കഴുകിയാല്‍ ഇവ വിഷമയമാവും.
3.V രേഖപ്പെടുത്തിയ ജ്യൂസ് ബോട്ടിലുകള്‍ ഇതില്‍ പെടും.ഇതില്‍ 'താലേറ്റു' എന്ന രാസവസ്തു ഉപയോഗിക്കുന്നു.തുടര്‍ ഉപയോഗം ഈ രാസവസ്തു ഉള്ളിലെ ഭക്ഷ്യധാന്യങ്ങളില്‍ കലരുകയും അപകടകരമാവുകയും ചെയ്യുന്നു.
4.LDPE രേഖപ്പെടുത്തിയ ബോട്ടിലുകള്‍.അടപ്പുകളും മറ്റും ഈ ഗണത്തില്‍ പെടുന്നു.ഇവ തികച്ചും സുരക്ഷിതം!വീണ്ടും വീണ്ടും ഉപയോഗിക്കാം.ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാം.
5.PP മൈക്രോവേവ് കണ്ടൈനറുകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവ ഇത്തരം പ്ലാസ്റ്റിക് കൊണ്ട്‌ നിര്‍മ്മിച്ചവയാകും.തുടര്‍ ഉപയോഗത്തിനു സുരക്ഷിതം.എന്നാല്‍ വാങ്ങുമ്പോള്‍ ഈ ശ്രേണിയില്‍ പെട്ടതാണെന്നു ഉറപ്പ്‌ വരുത്തുക.
6.PS എന്ന് രേഖപ്പെടുത്തിയവ.മുട്ട ട്രേ,ഹോട്ടലുകളില്‍നിന്നും നിന്നും ഭക്ഷണം പാക്‌ ചെയ്തു നല്‍കുന്ന ഡിസ്പോസിബിള്‍ പാത്രങ്ങള്‍,ഗ്ലാസ്സുകള്‍ തുടങ്ങിയവ.ഇവ ആവര്‍ത്തിച്ചു ഉപയോഗിക്കരുത്.
7.OTHER എന്ന് രേഖപ്പെടുത്തിയവ.ഏറ്റവും സുരക്ഷിതം.ആവര്‍ത്തിച്ചു ഉപയോഗിക്കാം.എങ്കിലും ചൂട് വെള്ളം നിറക്കരുത്.കുഞ്ഞുങ്ങളുടെ ഫീഡിംഗ് ബോട്ടിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇനി പ്ലാസ്റ്റിക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങുക.അവ ചൂട് വെള്ളം കൊണ്ട് കഴുകരുത്‌.കുപ്പി വെള്ളം കുടിച്ചു കഴിഞ്ഞാല്‍ നശിപ്പിക്കുക.കടകളിലും മറ്റും സൂര്യപ്രകാശം തട്ടുന്ന വിധത്തില്‍ കുപ്പിവെള്ളവും ജ്യൂസും മറ്റും നിരത്തുന്നത് കണ്ടാല്‍ അതിലെ അപകടം കടക്കാരെ ബോധ്യപ്പെടുത്തുക

No comments:

Post a Comment