എന്റെ ജീവിതയാത്രകൾ: എപ്പിസോഡ് 16, 17 മേനൊനൈറ്റ്യൂണിവേഴ്സിറ്റിയിൽവിദ്യാർത്ഥി
" അർത്ഥമാർജേനദുഃഖം
ആർജിതാനം
തു രക്ഷണേ
ആയെ
ദുഃഖം വ്യയെ ദുഃഖം
അർത്ഥ
കിം ദുഖഭാജനം"
അർഥം(ധനം,സ്വത്തു്)എന്നിവ സമ്പാദിക്കാനും അതിനെ സംരക്ഷിക്കാനും
മനുഷ്യൻ ദുഃഖമനുഭവിക്കുന്നു.അർഥം
ദുഃഖപൂരിതമായ ഒരു പാത്രം തന്നെയാണ്.
ഈ ശ്ലോകത്തിന്റെ സാരം
എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട് .അതുകൊണ്ടു
പണം സമ്പാദിച്ചുകൂട്ടിവെക്കാനുള്ളതാണെന്നു
എനിക്ക്തോന്നിയിട്ടില്ല. എന്നാൽ
മുമ്പ്സൂചിപ്പിച്ചപോലെ വിദ്യ ഗുപ്തധനം ആണെന്നു ഞാൻ നന്നായി പഠിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇപ്പോഴും ഞാനൊരു വിദ്യാർത്ഥിയാണ്.
അമേരിക്കയിലെ ഈസ്റ്റേൺ
മേനൊനൈറ്റ്യൂണിവേഴ്സിറ്റി പല പ്രത്യേകതകളുമുള്ള
സ്ഥാപനമാണ്.103 വർഷം മുമ്പ്സമാദാനപ്രിയരായ
മേനൊനൈറ്റ്സഭ അത് സ്ഥാപിച്ചു അവർ യുദ്ധത്തിന്എതിരാണ്.മിലിറ്ററിയിൽ സഭയുടെ അംഗങ്ങൾ ചേരാറില്ല.
കാമ്പസ്സിൽ മദ്യമോ പുകയിലയോ പാടില്ല.
ഒരു പക്ഷെ ലോകത്താദ്യമായി പീസ്ബിൽഡിംഗ്
(സമാദാനരീതി), എം.എ,
പി.എച്.ഡി കോഴ്സുകൾ
തുടങ്ങിയത് അവരായിരിക്കാം.
അതിമനോഹരമായ ഒരു കലാലയവും
ആകർഷകമായ അന്തരീക്ഷവും. അവിടെ
എസ.പി.ഐ എന്നൊരു പ്രോഗ്രാംഉണ്ട് (സമ്മർപീസ്ബിൽഡിംഗ്ഇൻസ്റ്റിറ്റ്യൂട്ട്)
. 1998 - 2006 കാലയളവിൽ എന്റെ നാല്
അമേരിക്കൻ യാത്രകൾ അങ്ങോട്ടായിരുന്നു.
ഒരു തവണ ഭാര്യ സൂസനും ഒരു പ്രോഗ്രാമിനു
ചേർന്നു പഠിച്ചിരുന്നു. അന്ന്
എസ്.പി.ഐ ഡയറക്ടർ ആയിരുന്ന ഡോ. ജോൺ പോൾ ലെഡറാക്ക് ആണ്പീസ്ബിൽഡിംഗ്പഠനം അവിടെ
ആരംഭിച്ചത്.
ഫ്രാൻസിൽഎനിക്ക്തെസെ
എങ്ങനെയാണോ അതുപോലെയാണ് അമേരിക്കയിൽ എമു. എപ്പോൾ
പോകണമെന്ന് വിചാരിച്ചാലും എനിക്കായി ഒരു സ്കോളർഷിപ് അവർ മാറ്റി വയ്ക്കും ഒരു
തവണ എനിക്കും സൂസനും കുടി 5000 ഡോളർ
അവർ മാറ്റിവച്ചിരുന്നു. പക്ഷെ
അന്ന് വിസ കിട്ടാത്തതിനാൽ സൂസന്പോകാൻ സാധിച്ചിരുന്നില്ല, ഞാനും അതുപേക്ഷിച്ചു. പക്ഷെ അടുത്ത വർഷം രണ്ടാൾക്കുംപോകാനായി.
ജീവിതത്തിൽ നന്ദി
പറയാൻ നമുക്ക്എത്രയോ പേരാണുണ്ടാവുക. ആരെങ്കിലും
ഒരു നന്മയെങ്കിലും എനിക്ക്ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരു നാളും ഞാൻ മറന്നിട്ടില്ല.
അതെന്റെ ജീവിത പ്രമാണമാണ്. അങ്ങനെയെങ്കിൽ എമുവിനോട്ഞാനും കുടുംബവും എത്രമാത്രം
കടപ്പെട്ടിരിക്കുന്നു എന്നൂഹിക്കാമല്ലോ.
വിശ്വപ്രസിദ്ധ മീഡിയേറ്ററും
അനേക സമാദാന കരാറുകൾക്കു മേൽനോട്ടം വഹിച്ചിട്ടുള്ളയാളുമാണ് ജോൺ പോൾ ലെഡറാക്ക്,അനേകംഗ്രന്ഥങ്ങളുടെകർത്താവ്.അവിടുത്തെ എന്റെ മറ്റൊരു അദ്ധ്യാപകനായിരുന്നു
അനുഗൃഹീത ഗായകനുംഎഴുത്തുകാരനുമായ ഡോ.ഹേം
വീവർ. ഇവർ രണ്ടുപേരും ഞങ്ങളെയും
യു.ആർ.ഐ പ്രസ്ഥാനത്തെയും എങ്ങനെ മാറ്റിമറിച്ചു എന്ന്മറ്റൊരധ്യായത്തിൽപറയാം.
എന്തായാലും അവിടുത്തെ
തുടർപഠനങ്ങൾ എന്നെ അറിയപ്പെടാത്ത പലതീരങ്ങളിലെത്തിച്ചു. ഇംഗ്ലീഷ്പ്രൊഫസ്സർ ആയ ഞാൻ സമാദാന നിർമ്മിതിയുടെ
വക്താവായി. അനേകം യുവജനങ്ങളെ ആ
മേഖലയിലേക്കു നയിക്കാൻ സാധിച്ചു .ഇന്നും
ആ പ്രക്രിയ തുടരുന്നു.
ഒരാഴ്ചയാണ്സമ്മറിലെ
ഒരു കോഴ്സ്. തിങ്കളാഴ്ച തുടങ്ങി
വെള്ളിയാഴ്ച തീരും. വാരാന്ത്യങ്ങളിൽ
വാഷിംഗ്ടൺ, ബാൾട്ടിമോർ ,ന്യൂയോർക്ക് , ന്യൂജേർസി , ഫിലാഡൽഫിയ തുടങ്ങിയവയുടെ പലപള്ളികളും സന്ദർശിക്കാൻ
സാധിച്ചു. പലയിടത്തും നമ്മുടെ
വിദ്യാർഥികൾ പട്ടക്കാരായി എത്തുന്നു എന്നതു് മറ്റൊരു ഭാഗ്യമാണ്.
ജോൺപോളിന്റെ ക്ലാസുകൾ
സവിശേഷതയുള്ളതാണ് .അദ്ദേഹം മാത്രമല്ല
ലോകത്തിന്റെ പലഭാഗത്തുനിന്നും പണ്ഡിത ശ്രേഷ്ടർ
അവിടെ ക്ലാസ്സെടുക്കാൻ എത്താറുണ്ട് .ഭാവനാ
സമ്പന്നമാണ്ഓരോ സെഷനും. ലോകമെമ്പാടുമുള്ള
സംഘട്ടനങ്ങൾ, യുദ്ധങ്ങൾ,
അതിന്റെ വിപത്തുകൾ, ഭയാനകമായ ആണവസങ്കേതങ്ങൾ എന്നിവ കൂടാതെ ലോകം
വളർത്തിയെടുത്തിട്ടുള്ള സമാദാന പ്രസ്ഥാനങ്ങൾ എല്ലാം അവിടെ ചർച്ച ചെയ്യാറുണ്ട്.
കുടുംബമായി ഞങ്ങൾ
പോയപ്പോൾ അടുത്തുള്ള ഒരു അമേരിക്കൻ കുടുംബത്തോടൊപ്പം ഞങ്ങൾ ക്ക്താമസിക്കാൻ പാറ്റ് എന്ന
അഡ്മിനിസ്ട്രേഷൻ ക്രമീകരണം ചെയ്തുതന്നത്നന്ദിയോടെ ഓർക്കുന്നു. "നന്ദി ചൊല്ലി തീർക്കുവാനീജീവിതംപോരാ"
എന്നതു് ഞങ്ങൾക്കും വളരെ അന്വർത്ഥമായ
കാര്യം തന്നെയാണ്.
എന്റെ ജീവിത യാത്രകൾ:
എപ്പിസോഡ് - 17
- ബാലിദ്വീപിൽ ഒരു
മത സമ്മേളനം
കാലിഫോർണിയ
ബിഷപ്പ് ബിൽ സിംഗ്
മാരാമൺ കൺവെൻഷനിൽ വന്നു പ്രസംഗിച്ച
കാര്യം പറഞ്ഞിരുന്നുവല്ലോ. മാർത്തോമാ സഭയ്ക്കു അമേരിക്കയിൽ
ഭദ്രാസനം ഉണ്ടാകുന്നതിനു മുമ്പ് പല അച്ചന്മാർക്കും
വിസ നൽകിയിരുന്നത് അദ്ദേഹത്തിന്റെ
എപ്പിസ്കോപ്പൽ സഭയായിരുന്നു.
യുണൈറ്റഡ്
നേഷന്റെ സുവർണ്ണ ജൂബിലി ആഘോഷമായിരുന്നു
യു.ആർ.ഐ
തുടങ്ങാൻ കാരണം.
അതിനു ദൈവം നിയോഗിച്ചത് ബിഷപ്
സിംഗിനെയും പരസ്പരം തല തല്ലി
കീറാൻ വാളോങ്ങി നിൽക്കുന്ന ലോക
മതങ്ങളെ ഒരു കുട
കീഴിൽ കൊണ്ട് വന്നു സമാദാന
പാതയിലെത്തിക്കുക എന്നതായിരുന്നു യു,എൻ നൽകിയ
ദൗത്യം.
അതിന്റെ ഭാഗമായി 1996 മുതൽ
അദ്ദേഹം രണ്ടു മൂന്നു ലോക
യാത്രകൾ നടത്തുകയുണ്ടായി. മാർപാപ്പ മുതൽ ദലൈലാമ
വരെയുള്ള ലോക നേതാക്കളെയെല്ലാം
കണ്ടു. ആ പ്രയാണത്തിലാണ്
ഒരാഴ്ചത്തെ മാരാമൺ കൺവെൻഷനിൽ പ്രധാന
പ്രസംഗകനായി അദ്ദേഹം എത്തിച്ചേർന്നത്.
1995 (യു.എൻ.
ഗോൾഡൻ ജൂബിലി ) മുതൽ 2000 വരെയുള്ള അഞ്ചു വർഷത്തെ
യാത്രകൾക്കും പഠനത്തിനും ശേഷം ലോക
മതങ്ങൾ എല്ലാം അംഗീകരിച്ച ഒരു
ചാർട്ടർ രൂപപ്പെടുത്തി. സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയാണ് അതിനു എല്ലാ സഹായവും
ചെയ്തത്. അങ്ങനെ 2000 ജൂൺ
26 - നു
എല്ലാവരും കുടി യു. ആർ.
ഐ എന്ന പ്രസ്ഥാനത്തിന്
ജന്മം നൽകി. ഇന്ന് നൂറ്റിപത്
രാജ്യങ്ങളിലായി ആ സംഘടനാ
വ്യാപിച്ചു കിടക്കുന്നു.
എന്റെ ജീവിതത്തിലെ മൂനാം ഘട്ടം അങ്ങനെ
ആരംഭിച്ചു. തെസെ കമ്മ്യൂണിറ്റിയും
അഖില ലോക
സഭ കൗൺസിലും കടന്നു
യുണൈറ്റഡ് റിലീജിയൻസിൽ എത്തി നില്കുന്നു. അതിന്റെ
ആദ്യ ഏഷ്യ പാസിഫ്
അസ്സെംബ്ളിക് വേണ്ടിയാണു ഞങ്ങൾ
2001 - ൽ
പ്രശസ്തമായ ബാലിദ്വീപിലേക്കു പുറപ്പെട്ടത്.
ഏഷ്യയിലെ മത സംവാദ
രംഗത്തെ മുതിർന്ന നേതാക്കളെല്ലാം
അവിടെ ഉണ്ടായിരുന്നു. കടൽ തീരത്തെ
അതി മനോഹരമായ ഒരു
ഹോട്ടലിലായിരുന്നു പരിപാടി. ഇന്ത്യയിൽ നിന്ന്
വന്നവരിൽ പ്രസിഡന്റ്വി.വി. ഗിരിയുടെ
മകൾ മോഹിനി ഗിരി,
ഗാന്ധി ആശ്രമം പ്രസിഡന്റും എം.
പി. യുമായിരുന്ന നിർമ്മല
ദേശ് പാണ്ഡെ, സ്വാമി
അഗ്നിവേശ്, വത്സൻ തമ്പു അച്ഛൻ,
ഡോ. മൊഹിന്ദർ സിംഗ്
, ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ,
ജസ്റ്റിസ് പി കെ
ഷംസുദീൻ, സൊറാസ്ട്രിൻ കോളേജ് പ്രസിഡണ്ട് മാഡം
മെഹർ മാസ്റ്റർ മൂസ്,
ബഹായി മതത്തിന്റെ എ.കെ
മർച്ചന്റ്, ഹരേ കൃഷ്ണ
പ്രസ്ഥാനത്തിന്റെ ലോക നേതാവും
ശാസ്ത്രജ്ഞനുമായ ഡോ. ഡി.
സിംഗ് തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. കൂടെ മതസംവാദ രംഗത്ത്
തൊണ്ണൂറുകളിൽ പിച്ച വച്ച് നടക്കാൻ
തുടങ്ങിയ ഞാനും.
ഏഷ്യയിലെ മത
നേതാക്കൾ സമ്മേളിക്കുമ്പോഴുണ്ടാകുന്ന എല്ലാ വാഗ്വാദങ്ങളും ഒട്ടൊക്കെ ഉണ്ടായി. എങ്കിലും
എല്ലാ അതിർ വരമ്പുകളെയും ഉല്ലാഘിക്കുന്ന തത്വ
ശാസ്ത്രത്തിൽ ഊന്നി ആയിരുന്നു ചർച്ചകളെല്ലാം
. കൂട്ടത്തിൽ യു. ആർ.
ഐ ചാർട്ടറും പഠന
വിധേയമാക്കി.
ബാലിയിലെ മാഡം ഓക്ക എന്ന
ബഹുമാന്യയായ സ്ത്രീ നയിച്ചിരുന്ന ഗാന്ധി
ആശ്രമവും ഹരേ കൃഷ്ണ
പ്രസ്ഥാനവും ആയിരുന്നു ആതിഥേയർ . ഇൻഡോനേഷ്യൻ
സംസ്കാരത്തിന്റെ തനിമയാർന്ന കലാപരിപാടികൾക്കായി ഓരോ
സന്ധ്യയിലും അവർ ഞങ്ങളെ
വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി.
ഇൻഡോനേഷ്യ
മുസ്ലിം രാജ്യമാണെങ്കിലും ബാലിയിൽ തൊണ്ണൂറു
ശതമാനവും ഹൈന്ദവരാണ്. എല്ലാ വീട്ടിലും ഒരു
കുഞ്ഞു അമ്പലം കാണാം. ആത്മീയത
അത്രമാത്രം ജീവിതവുമായി ഇഴുകി ചേർന്നിരിക്കുന്നു.
ഇടവേളകളിൽ പൊറ്റക്കാടിന്റെ ബാലിദ്വീപിന്റെ
ഓർമ്മകൾ പിന്തുടർന്ന് ഞാൻ ഉൾഗ്രാമങ്ങളിലേക്കു
ചില യാത്രകൾ തരപ്പെടുത്തി.
സഹായിക്കാൻ യുവ കൂട്ടുകാരുണ്ടായിരുന്നു.
സാൻഫ്രാൻസിസ്കോ
ഓഫീസിൽ നിന്നെത്തിയ സാലി മാഹിയും ഫിലിപ്പിൻസിൽ
നിന്നുള്ള മാർഗ്രറ്റ് അഫ്റികയുമായിരുന്നു
മീറ്റിംഗ് നിയന്ത്രിച്ചത്. ബിഷപ്പ് സിംഗിന്റെ വിശാലമായ
ഓഫീസിന്റെ ഒരു മുറിയിലാണ്
യു.ആർ ഐ.
പ്രവർത്തനം തുടങ്ങിയത്. ഡോ. ചാൾസ്
ഗിബ്സ് ആയിരുന്നു ആദ്യ എക്സിക്യൂട്ടീവ്
ഡയറക്ടർ. ഇവരെല്ലാം പിന്നീട് പല
തവണ നമ്മുടെ അതിഥികളായി
ഇവിടെ വന്നിട്ടുണ്ട്.
സമാപന ദിവസത്തിൽ ബാലി തെരുവുകളിലൂടെ
ഞങ്ങൾ ഗംഭീരമായ ഒരു സമാധാന
പദയാത്ര സംഘടിപ്പിച്ചു. പല മതങ്ങളിൽ
നിന്നുള്ള നൂറു കണക്കിനാളുകൾ ഒപ്പം
കൂടി.
ഡി .സി സിംഗ്
അനുഗ്രഹീത ഗായകനായിരുന്നു. അമ്പലങ്ങളിലും പള്ളികളിലും എല്ലാം ഗാനസന്ധ്യയിൽ അദ്ദേഹം പാടുകയും
ജനങ്ങൾ നൃത്തം വയ്ക്കുകയും ചെയ്തു.
യു. ആർ .ഐ യുടെ
പ്രവത്തനങ്ങൾക്കു ഹരേ കൃഷ്ണ
പ്രസ്ഥാനത്തിന്റെ വലിയ പിന്തുണ അദ്ദേഹം
വഴി ലഭിച്ചു. 2008 ൽ
കൽക്കട്ടക്ക് അടുത്തുള്ള മായാപൂർ ഹെഡ്ക്വർട്ടേസിൽ ഗ്ലോബൽ അസംബ്ളി
നടത്താൻ യു.ആർ.
ഐ ക്കു
ക്ഷണം നൽകിയതും അവരായിരുന്നു. ലോകത്തിന്റെ പലഭാഗത്തും നിന്നും ഇരുനൂറിലധികം
പ്രതിനിധികൾ അവിടെ സമ്മേളിച്ചു. അതിനു
മുമ്പായി യുവജനങ്ങൾക്കുവേണ്ടി ഒരു യൂത്ത്
അസംബ്ലിയും അവിടെത്തന്നെ നടത്തി.
ഏതായാലും ബാലി സമ്മേളനത്തോടെ ഏഷ്യയിലെ
ചുമതലഭാരം കുറച്ചൊക്കെ എന്റെ തോളിലായി. പാകിസ്ഥാനിൽനിന്നുള്ള
ഡൊമിനിക്കൻ പട്ടക്കാരൻ ഫാ. ജയിംസ്
ചണ്ണൻ, കൊറിയയിൽ നിന്നുള്ള ബുദ്ധമത
പ്രൊഫസർ ഡോ. ജിൻ
വോൾ ലീ, ശ്രീലങ്കൻ
സർവോദയ പ്രസ്ഥാനത്തിൽ നിന്നെത്തിയ രവിക്കന്ദഗെ തുടങ്ങിയവരൊക്കെ നേതൃത്വം നൽകിയ ഏഷ്യാ
എക്സിക്യൂട്ടീവ് കൗൺസിൽ പിന്നീട് രൂപപ്പെട്ടു.
ക്രമേണ ഏഷ്യയിൽനിന്നുള്ള ഗ്ലോബൽ കൗൺസിൽ ട്രസ്റ്റിമാരും
കോ ഓർഡിനേറ്റർമാരും അതിൽ
അംഗങ്ങളായി. അവർ ഏഷ്യൻ
മണ്ണിൽ ഇന്ന് യു.ആർ.
ഐ പ്രസ്ഥാനത്തെ നയിക്കുന്നു.