Tuesday, 7 January 2020


എന്റെ വിദേശ യാത്രകൾ -- എപ്പിസോഡ് 3.
മുപ്പതിലധികം ചെറുപ്പക്കാരെ വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് അയച്ച കാര്യം പറഞ്ഞല്ലോ. അമേരിക്കയിൽ ആയിരുന്നെങ്കിൽ എന്നെ പ്രസിടെന്റിന്റെ അഡ്വൈസർ ആക്കിയേനെ. URI യുടെ ആരംഭകാലത്തു ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അബൂ പട്ടേൽ എന്ന ചെറുപ്പക്കാരൻ പിന്നീട് ഇന്റർഫെയ്ത് യൂത്ത് കോർ (IYC) എന്ന പ്രസ്ഥാനം തുടങ്ങി. American കോളേജുകളിൽ ഇന്റർഫെയ്ത് പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ഒബാമ അദ്ദേഹത്തെ അഡ്വൈസർ ആക്കി. നല്ല കാര്യങ്ങൾക്കു അവിടെ വിലയുണ്ട്.
പാരിസിൽ നിന്ന് ാനൂറു കിലോ മീറ്റർ അകലെ മനോഹരമായ ഒരു ഗ്രാമമാണ് തെസെ. ജനീവയിൽ നിന്ന് 250 കിലോമീറ്റര് മാത്രം. അതിന്നു ലോക യുവജങ്ങളുടെ സിരാകേന്ദ്രമായ മാറിയതിന്റെ പിന്നിൽ തെസെ സഹോദരങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്. ലോകമെമ്പാടുമുള്ള അവരുടെ പ്രവർത്തനങ്ങൾ വർണിക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. അടുത്തയിടെ ഞങ്ങൾ കുടുംബമായി അവിടം സന്ദർശിച്ചിരുന്നു. കൊച്ചു പള്ളിയുടെ മുറ്റത്തു സ്ഥാപകൻ ബ്രദർ റോജറിന്റെ ശവകുടീരം കണ്ടു. ഒരു കൊച്ചു മൺകൂന. ചുറ്റും കുറെ പൂക്കൾ മാത്രം. ലക്ഷോപ ലക്ഷം യുവജനങ്ങളുടെ ആദര്ശ പുരുഷൻ( എന്റെയും ) അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. ഒരു കല്ലറപോലുമില്ല. മാർബിൾ കല്ലറകളിലല്ല മഹാന്മാർ വസിക്കുന്നത്. ലക്ഷങ്ങളുടെ മന്സ്സുകളിലാണ്.
1975: അന്ന് തേസിയിൽ വച്ച് അവിചാരിതമായി Ninan Koshy സാറിനെ കണ്ടുമുട്ടി. SCM നാഷണൽ ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം WCC ഇന്റർനാഷണൽ റിലേഷൻസ് ഡിപ്പാർട്മെന്റിൽ വന്നിട്ട് അധികം നാളായിരുന്നില്ല. എന്നോടുപറഞ്ഞു തിരികെ പോകുമ്പോൾ ജനീവ വഴി ചെല്ലണമെന്ന്. ട്രെയിനിൽ ഞാൻ അങ്ങനെ ആദ്യമായി ജനീവയിലെത്തി. സാറും കൊച്ചമ്മയും സ്റ്റേഷനിൽ വന്നു സ്വീകരിച്ചു. ഏതാനും ദിവസങ്ങൾ Switzerland എന്ന മനോഹര രാജ്യത്തിൻറെ സൗന്ദര്യം കണ്ടറിഞ്ഞു. സാറിനോടൊപ്പമാണ്ണ് ആദ്യമായി അഖില ലോക സഭാ കൌൺസിൽ ആസ്ഥാനത്തു പോകുന്നത്. അതും പിന്നീടുള്ള പല യാത്രകളുടെയും ഒരു നിമിത്തമായി മാറിയത് ദൈവ നിശ്ചയം.
ഏതു മനുഷ്യന്റെയും മനസ്സ് കുളുർപ്പിക്കുന്ന സുന്ദരിയാണ് ജനീവ പട്ടണം. ഫ്ലെമിംഗോ പക്ഷികൾ മേഞ്ഞു നടക്കുന്ന അതിസുന്ദരമായ ജനീവ തടാകത്തിനു ചുറ്റും എത്രയോ പുന്തോട്ടങ്ങൾ! ആൽപ്സ് പർവത നിരകളുടെയും ജൂറ കുന്നുകളുടെയും മടിത്തട്ടിൽ ശൈത്യ കാലത്തു ഹിമകണികകൾ പുതച്ചു കിടക്കുന്ന രാജകീയ ശോഭയുള്ള പട്ടണത്തെ ഒരിക്കലും മറക്കാനാവില്ല. വളരെ വർഷങ്ങൾ അവിടെ ജിവിച്ച എന്റെ സ്നേഹിതൻ മാത്യൂസ് ജോർജ് ചുനക്കര ഇത് വായിക്കും എന്നതുകൊണ്ട് കൂടുതൽ എഴുതാൻ പേടി.
അവിടെ നിന്ന് ഞാൻ ട്രൈനിൽത്തന്നെ ജർമനിക്കു പോയി. അന്നവിടെ പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ടായിരുന്നു. കൊളോൺ, മ്യൂണിക്, ഡ്യൂസൽഡോർഫ് തുടങ്ങിയ നഗരങ്ങൾ കൂട്ടുകാരോടൊപ്പം കറങ്ങി കണ്ടിട്ട് തിരികെ നാട്ടിലേക്ക് വന്നതോടെ ഞാൻ കോളേജിൽ ചെറിയൊരു ഹീറോ ആയി. റൊസാരിയോ അച്ഛനായിരുന്നു പ്രിൻസിപ്പൽ. അച്ഛന്റെ പ്രോത്സാഹനം ഒരിക്കലും മറക്കാൻ പറ്റില്ല. പിന്നീട് പ്രിൻസിപ്പലും കൊല്ലം ബിഷപ്പുമായ Stanley Roman പിതാവ് എം യ്ക്കു എന്റെ ജൂനിയർ ആയിരുന്നു. ഈയിടെ ഇംഗ്ലീഷ് department ഗോൾഡൻ ജൂബിലിക്ക് പോയപ്പോൾ എന്റെ പല അദ്ധ്യാപകരെയും കാണാൻ സാധിച്ചതും ഒരു ഭാഗ്യമായി





No comments:

Post a Comment